
ആലപ്പുഴ: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ എസ്.കെ.വി.ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്‍റെ മകന്‍ കെ സൂരജ് (15) ആണ് മുങ്ങി മരിച്ചത്. സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം പന്ത്രണ്ടരയോടെ സ്‌കൂളില്‍ നിന്നും മടങ്ങിയതായിരുന്നു സൂരജ്. തുടര്‍ന്ന് മൂന്ന് കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിന് സമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി.
എന്നാല്‍ സൂരജ് വെളളത്തിലെ ചെളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ കരയ്‌ക്കെടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam