40ൽ ആദ്യം 5 മാർക്ക്, റീവാല്വേഷനിൽ 34 മാർക്ക്; മിണ്ടാട്ടമില്ലാതെ സർവകലാശാല, മൂല്യനിർണയത്തിൽ ഗുരുതര പിഴവ്

Published : Jan 24, 2026, 02:59 PM IST
Kannur University

Synopsis

വിദ്യാർത്ഥിനി സർവകലാശാലയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. വിദ്യാർത്ഥിനിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു.

കാസർകോട് : ആദ്യം പരീക്ഷാ ഫലം വന്നപ്പോൾ 40 ൽ 5 മാർക്ക്. പുനർ മൂല്യനിർണയം നടത്തിയപ്പോൾ 34 മാർക്ക്. കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവെന്ന് ആക്ഷേപം. ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ മൂല്യനിർണയത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. രാജപുരം സെന്റ്പയസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിനി നൗഷിബ നസ്രിനാണ് പരാതിക്കാരി.

പരീക്ഷാ മൂല്യനിർണയത്തിലാണ് 40 ൽ 5 മാർക്ക് ലഭിച്ചത്. പുനർ മൂല്യനിർണയത്തിൽ ഇത് 40 ൽ 34 മാർക്കായി ഉയർന്നു. ഇതോടെ വിദ്യാർത്ഥിനി സർവകലാശാലയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. ബി ബി എ വിദ്യാർത്ഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

വിദ്യാർത്ഥിനിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്നും അന്വേഷണം വേണമെന്നും രാജപുരം സെന്റ് പയസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, ഇല്ലാതാക്കാൻ ശ്രമിച്ചു', ട്വന്റി 20 എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി സാബു എം ജേക്കബ്
കെ റെയിൽ ഇല്ലെങ്കിൽ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ?; അതിവേഗ റെയിൽ പാത പദ്ധതിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല