പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

Published : Oct 05, 2019, 08:56 AM ISTUpdated : Oct 05, 2019, 12:10 PM IST
പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

Synopsis

വിജിലൻസ് എഫ്ഐആർ നിയമാനുസൃതം അല്ലെന്നാണ് സുമിത് ഗോയലിന്‍റെ വാദം. സർക്കാർ അനുമതി ഇല്ലാതെയാണ് കേസെടുത്തതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി. കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് എഫ്ഐആർ നിയമാനുസൃതം അല്ലെന്നാണ് സുമിത് ഗോയലിന്‍റെ വാദം. സർക്കാർ അനുമതി ഇല്ലാതെയാണ് കേസെടുത്തതെന്നും അതിനാൽ എഫ്ഐആർ നിലനിൽക്കില്ലെന്നും സുമിത് ഗോയൽ ഹര്‍ജിയില്‍ വാദിക്കുന്നു. ഹർജി ഈ മാസം ഒമ്പതിന് പരിഗണിക്കും. 

പാലാരിവട്ടം മേൽപ്പാലം നിര്‍മ്മിച്ച നിർമാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സിന്‍റെ എംഡിയാണ് സുമിത് ഗോയൽ. ആര്‍ഡിഎസിന്‍റെയും സുമിത് ഗോയലിന്‍റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്‍റെ പക്കലുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധിന്യായത്തിന്റെ വിശദാംശങ്ങളുമായി ഊമക്കത്ത് പ്രചരിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ, അന്വേഷണം വേണമെന്നാവശ്യം
കോഴിക്കോട് പുതിയ മേയറാര്? സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ, തിരിച്ചടിയിൽ മാധ്യമങ്ങൾക്ക് മുഖം തരാതെ നേതാക്കൾ