വൈദ്യുതി വകുപ്പ് അനാസ്ഥ മൂലം 2 വിദ്യാർത്ഥികളുടെ ജീവനാണ് അടുത്തായി നഷ്ടമായത്; സമഗ്രമായ അന്വേഷണം വേണമെന്നും സണ്ണി ജോസഫ്

Published : Jul 17, 2025, 06:54 PM ISTUpdated : Jul 17, 2025, 06:59 PM IST
sunny joseph

Synopsis

വൈദ്യുതി വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് മരണകാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച മിഥുന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഥുന്റെ ദാരുണ മരണം വളരെയധികം വേദനാജനകമാണ്. ഈ സംഭവത്തിൽ വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇതിന് ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കണം. ഒരു കുടുംബത്തിൻറെ പ്രതീക്ഷയാണ് ഇല്ലാതായത്. മിഥുന്റെ കുടുംബത്തെ എല്ലാവിധത്തിലും സഹായിക്കാൻ സർക്കാർ തയ്യാറാകണം.

വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കാരണം രണ്ട് വിദ്യാർത്ഥികളുടെ ജീവനുകളാണ് സമീപകാലത്ത് നഷ്ടപ്പെട്ടത്. നിലമ്പൂരിൽ അനധികൃതമായുള്ള പന്നിക്കെണിയിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ഇവിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുനും ജീവൻ നഷ്ടമായി. ഇടതു ഭരണത്തിൽ സർക്കാരിൻറെ എല്ലാ വകുപ്പുകളിലും അനാസ്ഥയും കെടുകാര്യസ്ഥതയും പ്രകടമാണ്. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ