സപ്ലൈക്കോയില്‍ കള്ളക്കളി: ഇ ടെന്‍ഡര്‍ റദ്ദാക്കി അരി വാങ്ങല്‍, വിചിത്ര വിശദീകരണം

Published : Dec 03, 2019, 08:41 AM ISTUpdated : Dec 03, 2019, 08:49 AM IST
സപ്ലൈക്കോയില്‍ കള്ളക്കളി: ഇ ടെന്‍ഡര്‍ റദ്ദാക്കി അരി വാങ്ങല്‍, വിചിത്ര വിശദീകരണം

Synopsis

 പ്രളയം,ആഭ്യന്തര പ്രശ്നങ്ങൾ,ഉത്സവകാല ക്ഷാമം തുടങ്ങിയ സമയങ്ങളിൽ മാത്രം സിവിൽസപ്ലൈസ് കോർ‍പ്പറേഷൻ കൈകൊള്ളുന്ന എമർജൻസി പർച്ചേസ് സാധാരണ മാസമായ നവംബറിൽ നടത്തി.എന്തായിരുന്നു അടിയന്തര സാഹചര്യം എന്നതിന്....

തിരുവനന്തപുരം: നവംബർ മാസമാദ്യം നിശ്ചയിച്ച ഇ-ടെൻഡ‍ർ റദ്ദാക്കി സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ  അരി വാങ്ങൽ. അടിയന്തര സാഹചര്യം ചൂണ്ടികാട്ടി ടെൻഡർ നടപടികൾ മറികടന്ന് നവംബറിൽ 350 ടണ്‍ അരിയാണ് സിവിൽസപ്ലൈസ്  കോർപ്പറേഷൻ വാങ്ങിയത്.

പതിവില്ലാത്ത അടിയന്തര സാഹചര്യം ചൂണ്ടികാട്ടിയാണ് സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഈ അരിവാങ്ങൽ. വിതരണക്കാരിൽ നിന്ന് അരിയും ധാന്യങ്ങളും പഞ്ചസാരയും വാങ്ങാൻ നവംബർ അഞ്ചിന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഇ-ടെൻഡർ നിശ്ചയിച്ചു.എന്നാൽ നാലാംതീയതി പരമ്പരാഗത വിതരണക്കാരെയെല്ലാം ഞെട്ടിച്ച് സപ്ലൈക്കോ ഇ ടെൻഡർ റദ്ദാക്കിയതിന്‍റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ടെൻഡർ നടപടികൾ റദ്ദാക്കി സപ്ലൈക്കോ പിന്നീട് കൈകൊണ്ട നടപടിയാണ് വിചിത്രം. പ്രളയം,ആഭ്യന്തര പ്രശ്നങ്ങൾ,ഉത്സവകാല ക്ഷാമം തുടങ്ങിയ സമയങ്ങളിൽ മാത്രം സിവിൽസപ്ലൈസ് കോർ‍പ്പറേഷൻ കൈകൊള്ളുന്ന എമർജൻസി പർച്ചേസ് സാധാരണ മാസമായ നവംബറിൽ നടത്തി.എന്തായിരുന്നു അടിയന്തര സാഹചര്യം എന്നതിന് കോർപ്പറേഷന് വിചിത്രമായ വിശദീകരണവും ഉണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില കൂടിയപ്പോള്‍ ആളുകളൊക്കെ വന്ന് ധാരാളം അരി വാങ്ങിപ്പോയി. പരിഭ്രാന്തരായിട്ട് ജനങ്ങള്‍ അറി വന്‍തോതില്‍ വാങ്ങുന്നത് തുടര്‍ന്നു. അങ്ങനെയാണ് അടിയന്തര സാഹചര്യം വന്നത്. ഇതാണ് വിശദീകരണം. 

ടെൻഡറില്ലാതെ രണ്ട് വിതരണക്കാരിൽ നിന്നും മാത്രമാണ് യഥേഷ്ടം അരിയിറക്കിയത്. എമർജൻസി പർച്ചേസിനുള്ള പ്രത്യേക അധികാരങ്ങൾ കോടികളുടെ ഇടപാടിന് തടസമായതുമില്ല. ഈ അരിവാങ്ങലിന് പിന്നാലെ നവംബർ 22ന് ചട്ടപ്രകാരം ഇടെൻഡറും വിളിച്ചു. നിലവിൽ നൽകുന്നതിനെക്കാൾ കൂടുതൽ സ്റ്റോക്കാണ് പരമ്പരാഗത വിതരണക്കാരോട് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്. ഇത് നൽകാൻ കഴിയാതെ പലർക്കും ഇടപാടുകൾ നിർത്തേണ്ട സാഹചര്യമാണുള്ളത്. പുതിയ നിർദ്ദേശങ്ങൾ വൻകിട വിതരണക്കാരെ സഹായിക്കാനാണെന്ന  ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നാടുനീളെ നടത്തിയ വർ​ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു', എൽഡിഎഫിനേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് സിപിഎം നേതാവ്
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത