'എസ്എംഎ രോ​ഗികൾക്ക് മരുന്ന്‌ നൽകുന്ന കമ്പനികളുമായി ചർച്ച നടത്തണം, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണം'; കോടതി

Published : Feb 25, 2025, 07:27 PM IST
'എസ്എംഎ രോ​ഗികൾക്ക് മരുന്ന്‌ നൽകുന്ന കമ്പനികളുമായി ചർച്ച നടത്തണം, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണം'; കോടതി

Synopsis

അവർക്ക്‌ വേണ്ടി മരുന്ന്‌ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട്‌ ചർച്ചകൾ നടത്താൻ ശ്രമിക്കണം. ആവശ്യമെങ്കിൽ, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്‌ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു.  

ദില്ലി: അപൂർവ്വരോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ചികിത്സയ്‌ക്ക്‌ കുറഞ്ഞ ചെലവിൽ മരുന്ന്‌ ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി. എസ്‌എംഎ പോലെയുള്ള അപൂർവ്വ രോഗബാധിതരായ ആയിരക്കണക്കിന്‌ ആൾക്കാർ രാജ്യത്തുണ്ട്‌. അവർക്ക്‌ വേണ്ടി മരുന്ന്‌ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട്‌ ചർച്ചകൾ നടത്താൻ ശ്രമിക്കണം. ആവശ്യമെങ്കിൽ, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്‌ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു.

കൂടാതെ എസ്‌എംഎ ചികിത്സയ്‌ക്ക്‌ ആവശ്യമായ 18 ലക്ഷം വില വരുന്ന മരുന്ന്‌ കേന്ദ്രസർക്കാർ സംഭരിക്കണമെന്ന കേരളാഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിനും അത്‌ ശരിവെച്ച ഡിവിഷൻബെഞ്ച്‌ ഉത്തരവിനും എതിരെ കേന്ദ്രസർക്കാർ ഫയൽ ചെയ്‌ത അപ്പീലിലാണ്‌ സുപ്രീംകോടതി ഇടപെടൽ. ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികൾക്ക്‌ നോട്ടീസും അയച്ചു. 

യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയിൽ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ജെറമി മൈൽസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മലയാളികൾക്ക് സമ്പന്നരോട് എതിർപ്പ്, ​ഗൾഫിൽ നേരെ വിപരീതം'; വിചിത്രമായ കാരണം പറഞ്ഞ് കോടീശ്വരൻ രവി പിള്ള
അട്ടപ്പാടിയിലെ കർഷകന്‍റെ ആത്മഹത്യ; രേഖയില്‍ മാറ്റം വരുത്തി, കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, അന്വേഷണ വിവരങ്ങൾ പുറത്ത്