സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി: 'എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം'

Published : Mar 04, 2025, 07:15 PM ISTUpdated : Mar 04, 2025, 07:43 PM IST
സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി: 'എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം'

Synopsis

എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർ‍ദ്ദേശം

ദില്ലി: ഭിന്നശേഷി സംവരണത്തിനായി തസ്തികൾ മാറ്റിവെച്ച സാഹചര്യത്തിൽ എൻഎസ്എസിന് കീഴിലുള്ള സ്കുളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക്  അംഗീകാരം നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദ്ദേശം. എൻഎസ്‌എസിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി അറുപത് സീറ്റുകൾ മാറ്റിവെച്ചതായി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇതോടെ കഴിഞ്ഞ നാല് വർഷത്തിനിടെ നിയമനം നടന്ന  350 ലധികം തസ്തികൾ സ്ഥിരമാകും. കേസിൽ എൻഎസ്എസിനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു അഭിഭാഷകരായ എം ഗീരീഷ് കുമാർ, വിജുലാൽ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി ദിനേഷ്, സ്റ്റാൻ്റിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് ഹാജരായത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനാൽ തസ്തിക അംഗീകരിക്കാത്തതിനെതിരെ മറ്റു എയ്‌ഡഡ് സ്കൂളുകളിൽ അധ്യാപകർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'