തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സ്റ്റേ ഇല്ല: വിശദമായ പരിശോധനയ്ക്ക് സുപ്രീം കോടതി

Published : Feb 24, 2023, 12:57 PM ISTUpdated : Feb 24, 2023, 01:02 PM IST
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സ്റ്റേ ഇല്ല: വിശദമായ പരിശോധനയ്ക്ക് സുപ്രീം കോടതി

Synopsis

ഖനനം നിയമവിരുദ്ധമാണെന്നും  കേന്ദ്രത്തിന്റെയോ  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. 

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള  ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഹർജി വിശദമായി പരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വ്യക്തമാക്കി. നോട്ടീസിൽ നാല് ആഴ്ച്ചയ്ക്കം മറുപടി നൽകണം. ഖനനം നിയമവിരുദ്ധമാണെന്നും  കേന്ദ്രത്തിന്റെയോ  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. 

യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിൽ എതിർകക്ഷികളായ കേന്ദ്ര, സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റി, കേരള മിനറൽസ് ആൻ്റ് മെറ്റൽസ്, ആലപ്പുഴ ജില്ലാ കളക്ടർ അടക്കം പത്തു കക്ഷികൾക്കാണ് നോട്ടീസ്. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി  നൽകിയത്. അഭിഭാഷകൻ ജെയിംസ് പി തോമസാണ്  ഹർജി സുപ്രീംകോടതിയിൽ  ഫയൽ ചെയ്തത്. 

Read More : ആർത്തവാവധി ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി, 'നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സർക്കാർ'

തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായിട്ടാണ് ഊ നടപടി. കൂടാതെ ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുന്നു. മണൽ നീക്കുന്നതിനാൽ തീരം ഇടിയുന്നത് ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനായി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. നേരത്തെ ഖനനത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. സ്പിൽവേയിലൂടെ തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് കാട്ടിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. ഈ വിഷയത്തിലാണ് സുപ്രീം കോടതി വിശദപരിശോധനയ്ക്ക് ഒരുങ്ങുന്നത്.

Read More : പ്രതിശ്രുത വധു രോഗബാധിതയായി; ആശുപത്രിക്കിടക്കയിൽ വിവാഹിതരായി യുവതിയും യുവാവും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല