നിർത്തിയിട്ട ബൈക്ക് എടുക്കാൻ വന്ന യുവാക്കൾക്ക് സംശയം, കുടുങ്ങുന്നതിന് മുമ്പ് തൊരപ്പൻ സന്തോഷിന്‍റെ കാലും ഒടിഞ്ഞു; കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ

Published : Nov 21, 2025, 10:01 PM IST
Thorappan Santhosh

Synopsis

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാസർകോട് മേൽപ്പറമ്പിൽ പിടിയിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടിയത്

കാസർകോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാസർകോട് മേൽപ്പറമ്പിൽ പിടിയിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടിയത്. രക്ഷപ്പെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ സന്തോഷിന്‍റെ കാൽ ഒടിഞ്ഞിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പിലെ ഹൈപ്പർമാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് തൊരപ്പൻ സന്തോഷിനെ പിടികൂടിയത്. നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണിയാൾ. ഭിത്തി തുരന്ന് അകത്തു കടന്നു കവർച്ച നടത്തുന്നതിനാലാണ് തൊരപ്പൻ എന്ന വിളിപ്പേര് വീണത്.

ഹൈപ്പർമാർക്കറ്റിന്‍റെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്കുകൾ എടുക്കാനായി യുവാക്കൾ എത്തിയതാണ് മോഷ്ടാവിനു വിനയായത്. അകത്ത് നിന്ന് സംശയാസ്പദമായ ശബ്ദം കേട്ടതോടെ യുവാക്കൾ വിവരം മറ്റുള്ളവരെ അറിയിച്ചു. നാട്ടുകാർ കെട്ടിടം വളഞ്ഞതോടെ സന്തോഷ് ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പക്ഷേ കാലൊടിഞ്ഞതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. സ്ഥാപന ഉടമ കെ അനൂപിന്‍റെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്‌തു. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ സന്തോഷ് കണ്ണൂർ ജില്ലയിലെ കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസം. ഇയാളെ പലവട്ടം പൊലീസ് പിടിയിലായിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ