വ്യാജരേഖാ കേസ്: ഫാ. കല്ലൂക്കാരൻ വീണ്ടും പള്ളിയിലെത്തി; വരവേറ്റ് ഇടവകക്കാർ

Published : May 29, 2019, 05:54 AM ISTUpdated : May 29, 2019, 05:57 AM IST
വ്യാജരേഖാ കേസ്: ഫാ. കല്ലൂക്കാരൻ വീണ്ടും പള്ളിയിലെത്തി; വരവേറ്റ് ഇടവകക്കാർ

Synopsis

കരഘോഷങ്ങളോടെ സ്വീകരിച്ച ഇടവക ജനത തനിക്ക് നൽകിയ പ്രാർത്ഥനക്കും പിന്തുണക്കും ടോണി കല്ലൂക്കാരൻ  നന്ദി പറഞ്ഞു. 12 ദിവസത്തിന് ശേഷം ആദ്യമായാണ് ഫാദർ പള്ളിയിൽ കുറുബാന അർപ്പിയ്ക്കുന്നത്

കൊച്ചി: സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ  സെന്‍റ് ജോസഫ്സ് പള്ളിയിൽ എത്തി. രാത്രി  10 മണിക്ക് എത്തിയ പള്ളി വികാരിയെ കരഘോഷേത്തോടെയാണ് ഇടവക നിവാസികൾ സ്വീകരിച്ചത്. കോടതി നൽകിയ ഉപാധികളോടെയാണ് ടോണി കല്ലൂക്കാരൻ മുരിങ്ങൂരിൽ എത്തിയത്.

കരഘോഷങ്ങളോടെ സ്വീകരിച്ച ഇടവക ജനത തനിക്ക് നൽകിയ പ്രാർത്ഥനക്കും പിന്തുണക്കും ടോണി കല്ലൂക്കാരൻ  നന്ദി പറഞ്ഞു. 12 ദിവസത്തിന് ശേഷം ആദ്യമായാണ് ഫാദർ പള്ളിയിൽ കുറുബാന അർപ്പിയ്ക്കുന്നത്. 

എന്നാൽ, സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ പള്ളികളിൽ വായിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു.

മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചത്. കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്. ഫാദർ ആന്‍റണി കല്ലൂക്കാരനേയും കേസിൽ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തിൽ അനുകൂലിക്കുന്നുവെന്നായിരുന്നു വിശ്വാസികളുടെ ആരോപണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി