കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ​ഗൗരിയമ്മ: ടി എം തോമസ് ഐസക്ക്

Web Desk   | Asianet News
Published : May 11, 2021, 09:45 AM ISTUpdated : May 11, 2021, 12:00 PM IST
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ​ഗൗരിയമ്മ: ടി എം തോമസ് ഐസക്ക്

Synopsis

ഭൂപരിഷ്കരണ നിയമത്തിന് ചുക്കാൻ പിടിക്കാൻ ചരിത്രനിയോഗം. വനിതകൾ വീട്ടിനു പുറത്തിറങ്ങാൻ മടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവർ പൊതുരംഗത്തേയ്ക്കിറങ്ങി. അസാധാരണമായ ആ  മനക്കരുത്തിനു മുന്നിൽ പ്രതിസന്ധികൾ മുട്ടുമടക്കി. 

തിരുവനന്തപുരം: കേരളത്തിന്റെ സമരനായിക കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്  ഡോ. ടിഎം തോമസ് ഐസക്ക്. പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമയാണ് ​ഗൗരിയമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ മുൻനിരയിലുണ്ട് ഗൌരിയമ്മ. കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവ് അസാമാന്യമായിരുന്നു. ഫയലിന്റെ സാങ്കേതികത്വവും ചുവപ്പുനാടയുടെ കുരുക്കും അവരുടെ നിശ്ചയദാർഢ്യത്തിനും കലർപ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നിൽ താനേ അഴിഞ്ഞു വീണു. 

അനുസ്മരണക്കുറിപ്പിന്റെ പൂർണ്ണരൂപം
  
സഖാവ് ​ഗൗരിയമ്മ വിടവാങ്ങി. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗം. അസാമാന്യമായ ജീവിതം നയിച്ചാണ് സഖാവ്  ​ഗൗരിയമ്മ കേരള ചരിത്രത്തിൽ തിളക്കമുള്ള ഒരേട് സ്വന്തമാക്കിയത്. ഒളിവുജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും പിന്നിട്ട്,  പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമ.  

സർ സി.പിയുടെ മർദ്ദക ഭരണത്തിനെതിരെ തിരുവിതാംകൂറിൽ അലയടിച്ച പ്രതിഷേധവും പുന്നപ്ര വയലാർ സമരവുമാണ് സഖാവ്​ ​ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലേയ്ക്കെത്തിച്ചത്. അനീതിയ്ക്കെതിരെ രണ്ടും കൽപ്പിച്ച് സമരമുഖത്തിറങ്ങി. പി. കൃഷ്ണപിള്ളയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർടി അംഗത്വം. ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗം. ഭൂപരിഷ്കരണ നിയമത്തിന് ചുക്കാൻ പിടിക്കാൻ ചരിത്രനിയോഗം. വനിതകൾ വീട്ടിനു പുറത്തിറങ്ങാൻ മടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവർ പൊതുരംഗത്തേയ്ക്കിറങ്ങി. അസാധാരണമായ ആ  മനക്കരുത്തിനു മുന്നിൽ പ്രതിസന്ധികൾ മുട്ടുമടക്കി. 

അഭിഭാഷകയും മികച്ച വാഗ്മിയുമായിരുന്ന ​ഗൗരിയമ്മ മികച്ച സംഘാടകയായി മാറി. കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ മുൻനിരയിലുണ്ട് ഗൌരിയമ്മ. കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവ് അസാമാന്യമായിരുന്നു. ഫയലിന്റെ സാങ്കേതികത്വവും ചുവപ്പുനാടയുടെ കുരുക്കും അവരുടെ നിശ്ചയദാർഢ്യത്തിനും കലർപ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നിൽ താനേ അഴിഞ്ഞു വീണു. അധികാരം പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉപയോഗിക്കണമെന്ന നിഷ്കർഷ എക്കാലവും സഖാവിനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ഗൌരിയമ്മ. സ്വന്തം ജീവചരിത്രം നാടിന്റെ ചരിത്രമാക്കിയ അപൂർവം പേരിലൊരാൾ.
സഖാവിന് വിട.

സഖാവ് ഗൌരിയമ്മ വിടവാങ്ങി. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ...

Posted by Dr.T.M Thomas Isaac on Monday, May 10, 2021

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും