
കൊച്ചി: എറണാകുളം ഏലൂരിൽ പൊതുമേഖല സ്ഥാപനമായ ടി സി സി പെരിയരിലേക്ക് രാസമാലിന്യം നേരിട്ട് ഒഴുക്കിയതായി പരാതി. പെരിയാർ സംരക്ഷണ സമിതിയുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ച് മടങ്ങി. മത്സ്യകുരുതി നടന്ന് ഒന്നര മാസം പിന്നിടുമ്പോഴാണ് പൊതുമേഖല സ്ഥാപനം തന്നെ വീണ്ടും രാസമാലിന്യം ഒഴുക്കിയതായി പരാതിയെത്തിയത്. കഴിഞ്ഞ ആഴ്ച്ച വിദഗ്ധ സമിതി പരിശോധനയ്ക്കിടെ സിജി ലൂബ്രിക്കന്റ്സ് സംസ്കരിക്കാത്ത രാസമാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam