കണ്ണൂരിലെത്തിയ സവാദ് മരപ്പണി പഠിച്ചു, ഒളിവിലിരിക്കെ കാസർകോട് നിന്ന് വിവാഹം; പിടിവീണത് വീട് മാറാൻ പോകുന്നതിനിടെ

Published : Jan 10, 2024, 05:56 PM IST
കണ്ണൂരിലെത്തിയ സവാദ് മരപ്പണി പഠിച്ചു, ഒളിവിലിരിക്കെ കാസർകോട് നിന്ന് വിവാഹം; പിടിവീണത് വീട് മാറാൻ പോകുന്നതിനിടെ

Synopsis

എന്നാൽ നാട്ടുകാരുമായി സവാദ് അടുത്തിടപഴകിയിരുന്നില്ല. ഇന്നലെ അർധരാത്രിയാണ് പത്തിലധികം എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലെത്തി സവാദിനെ പിടികൂടിയത്. ഇതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 

കണ്ണൂർ: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് കഴിഞ്ഞ ഒരു വർഷത്തിലധികമായി താമസിച്ചത് കണ്ണൂർ മട്ടന്നൂർ ബേരത്തെ വാടകവീട്ടിൽ. ഇവിടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് സവാദ് കഴിഞ്ഞത്. ഷാജഹാൻ എന്ന കളളപ്പേരിൽ മരപ്പണിക്കാരനായിട്ടായിരുന്നു ജീവിതം. എന്നാൽ നാട്ടുകാരുമായി സവാദ് അടുത്തിടപഴകിയിരുന്നില്ല. ഇന്നലെ അർധരാത്രിയാണ് പത്തിലധികം എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലെത്തി സവാദിനെ പിടികൂടിയത്. ഇതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 

കൈ വെട്ട് കേസിലെ ഒന്നാം പ്രതി സവാദ് തന്നെയാണോ തൊട്ടടുത്ത് താമസിച്ച ഷാജഹാനെന്ന് അയൽക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എൻഐഎ ഉദ്യോഗസ്ഥർ പുലർച്ചെ സവാദിനെ പിടികൂടി കൊണ്ടുപോയപ്പോഴാണ് അവർ സംഭവം അറിയുന്നത്. മരപ്പണിയായിരുന്നു ബേരത്ത് സവാദിന്. റിയാസ് എന്നയാളുടെ സംഘത്തിൽ പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ട്. ഒളിവിലിരിക്കെയാണ് സവാ​ദ് കാസർകോട് നിന്ന് വിവാഹം കഴിച്ചതെന്നാണ് വിവരം. നാല് വയസ്സും ഒൻപത് മാസവും പ്രായമുളള രണ്ട് മക്കളാണ് സവാദിനുള്ളത്. 

'ഒരുക്കുന്നത് വൻ സുരക്ഷ, 3000 പൊലീസുകാർ'; ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ

നേരത്തെ ഇരിട്ടി വിളക്കോടായിരുന്നു താമസമെന്നാണ് സവാദ് നാട്ടുകാരോട് പറഞ്ഞത്. അടുത്ത മാസം വേറൊരു സ്ഥലത്തേക്ക് മാറാനിരിക്കുമ്പോഴാണ് എൻഐഎയുടെ പിടിവീണത്. നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരിലെത്തിയ ശേഷമാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം. അതേസമയം, അതിനും ഒളിവിൽ താമസിക്കാനുമുൾപ്പെടെ പ്രാദേശിക സഹായം കിട്ടിയെന്ന് വ്യക്തമായിട്ടുണ്ട്. എൻഐഎ അന്വേഷണം ആ വഴിയ്ക്കാണ് നടക്കുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ