
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന് നിലപാടിലാണ് ഭരണസമിതി. പൊലീസ് റിപ്പോർട്ടിനെ പൂർണമായി തള്ളിയിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണിത്. പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കൂടാതെ ദേവസ്വം മന്ത്രി കെ മുരളീധരൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ വീഴ്ചയുണ്ടായതെന്ന പൊലിസ് റിപ്പോർട്ടിനെതിരെ ക്ഷേത്ര ഭരണ സമിതി സർക്കാരിന് കത്തു നൽകും. വസ്തുകള്‍ പരിശോധിക്കാതെയാണ് പൊലിസ് റിപ്പോർട്ട് നൽകിയതെന്നാണ് ഭരണ സമിതിയുടെ ആരോപണം. ക്ഷേത്രത്തിൽ നിന്നും കാണാനില്ലെന്ന് പൊലിസ് റിപ്പോർട്ടിൽ പറയുന്ന അമൂല്യ വസ്തുക്കളെല്ലാം ക്ഷേത്രത്തിൽ സുരക്ഷിതമാണെന്ന് ഇന്നലെ ചേർന്ന് യോഗം വിലയിരുത്തിയിരുന്നു. ക്ഷേത്ര ഭരണ സമിതിയെ താറടിക്കാൻ നടത്തിയ ഗൂഡാലോചനയാണെന്ന ആരോപണം ഉന്നയിച്ചാകും ഭരണ സമിതി സർക്കാരിന് കത്ത് നൽകുക. അതേ സമയം റിപ്പോർട്ട് വന്ന ശേഷം ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam