പറഞ്ഞത് 42000, കിട്ടുന്നത് 27000; സാലറി കട്ടിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി താൽക്കാലിക മെഡിക്കൽ ഓഫീസർമാര്‍

Published : Aug 28, 2020, 11:44 AM ISTUpdated : Aug 28, 2020, 08:52 PM IST
പറഞ്ഞത് 42000, കിട്ടുന്നത് 27000; സാലറി കട്ടിൽ പ്രതിഷേധിച്ച്  രാജിക്കൊരുങ്ങി താൽക്കാലിക മെഡിക്കൽ ഓഫീസർമാര്‍

Synopsis

വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ 6 ദിവസത്തെ ശമ്പളം കുറച്ചു നൽകുന്നത് തുടർന്നാൽ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി താൽക്കാലിക മെഡിക്കൽ ഓഫീസര്‍മാര്‍ രംഗത്തെത്തി.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കപ്പെട്ട താൽക്കാലിക മെഡിക്കൽ ഓഫീസർമാരടക്കമുള്ളവരുടെയും ശമ്പളം സർക്കാർ സാലറി കട്ടിന്‍റെ ഭാഗമായി പിടിക്കുന്നതിനെതിരെ പ്രതിഷേധം. വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ 6 ദിവസത്തെ ശമ്പളം കുറച്ചു നൽകുന്നത് തുടർന്നാൽ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി താൽക്കാലിക മെഡിക്കൽ ഓഫീസര്‍മാര്‍ രംഗത്തെത്തി.

സർക്കാരിന്റെത് വാഗ്ദാന ലംഘനമാണെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡോക്ടർമാർ പരാതി നൽകിയിട്ടുണ്ട്.  42,000 രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരിക്കെ സാലറി കട്ടും നികുതിയും കഴിച്ച് 27000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സാലറി കട്ടിനെതിരെ ഇതിനോടകം തന്നെ തന്നെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

മറ്റ് സർക്കാർ വകുപ്പുകൾ പലതും പൂർണമായി പ്രവർത്തിക്കുന്നു പോലുമില്ലെന്നിരിക്കെ, മുഴുവൻ സമയവും കൊവിഡ് പ്രതിരോധത്തിൽ മുഴുകിയ ആരോഗ്യപ്രവർത്തകർക്ക് മുഴുവൻ ശമ്പളം നൽകാതിരിക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിരോധത്തിന്  താൽക്കാലികമായി നിയമിച്ച മറ്റു വിഭാഗത്തിലുള്ളവർക്കും ശമ്പള വർധനവ് പൂർണമായി നടപ്പാകാത്തതിലും ശമ്പളം പിടിക്കുന്നതിലും അമർഷമുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്