വെള്ളപ്പൊക്കം അവസാന യാത്രയിലും വില്ലനായി, വീടും പരിസരവും മുങ്ങി; 10 ദിവസത്തിന് ശേഷം കൊച്ചുപെണ്ണിന്‍റെ മൃതദേഹം സംസ്കരിച്ചു

Published : Aug 14, 2026, 06:12 PM IST
Elderly woman death

Synopsis

മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തിൽ ഉൾപ്പെട്ട പാവുക്കര ശക്തമായ മഴ മൂലം രണ്ടാഴ്ചയായി വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു. വെള്ളമിറങ്ങിയ ശേഷം, മാവേലിക്കര ഗവ. ആശുപത്രി മോർച്ചറിയിൽ നിന്ന് 77 കാരിയുടെ മൃതദേഹം വീട്ടിലെത്തിച്ച് പാവുക്കരയിലെ ശ്മശാനത്തിൽ സംസ്കരിച്ചു.

മാന്നാർ: ശക്തമായ മഴയിൽ വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതോടെ സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പത്ത് ദിവസത്തിനു ശേഷം സംസ്കരിച്ചു. കഴിഞ്ഞ നാലിന് മരിച്ച പാവുക്കര ചാഴിയാരിൽ (മൂലയിൽ) പരേതനായ എം.എസ്. പ്രഭാകരന്റെ ഭാര്യ കൊച്ചുപെണ്ണ് (77)ന്റെ മൃതദേഹമാണ് വെള്ളപ്പൊക്കം മൂലം പത്ത് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തിൽ ഉൾപ്പെട്ട പാവുക്കര ശക്തമായ മഴ മൂലം രണ്ടാഴ്ചയായി വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു.

ഭൂരിപക്ഷം പ്രദേശവാസികളും ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. മാവേലിക്കര ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെയാണ് വീട്ടിലെത്തിച്ചത്. രാവിലെ 11 മണിയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പാവുക്കര പുലയർ കരയോഗം ശ്മശാനത്തിൽ സംസ്കരിച്ചു. ഓച്ചിറ മേമന ചിറയിൽ കുടുംബാംഗമാണ്. മക്കൾ: പ്രകാശ് മൂലയിൽ (മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം), എം.പി പ്രമോദ്, എം.പി പ്രസാദ്, സി.പി പ്രവീൺ, സി.പി പ്രശാന്ത്. മരുമക്കൾ: ശുഭ പ്രകാശ് (കൊച്ചുമോൾ), സിന്ധു പ്രമോദ്, ഉഷസ് പ്രസാദ്, സന്ധ്യ പ്രവീൺ, സൂര്യ പ്രശാന്ത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും, കേരളം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുത്തു
ശബരിമല ചിങ്ങമാസ, ഓണം പൂജ: അയ്യപ്പ ഭക്തർക്ക് സന്തോഷ വാർത്ത, പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി