യുകെയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍, ആര്‍ടിപിസിആര്‍ പരിശോധന, മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

Published : Oct 03, 2021, 02:56 PM ISTUpdated : Oct 03, 2021, 04:15 PM IST
യുകെയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍, ആര്‍ടിപിസിആര്‍ പരിശോധന, മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

Synopsis

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.  

തിരുവനന്തപുരം: യുകെയിൽ (Uk)  നിന്നെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ (quarantine). കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേരളവും പുതുക്കി. സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴ് ദിവസും നിർബന്ധിത ക്വാറന്‍റീനും ഏർപ്പെടുത്തി. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. ബാക്കി രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവർക്ക് ഫലം നെഗറ്റീവാണെങ്കിൽ  14 ദിവസത്തെ സ്വയം നിരീക്ഷണം മതി.     

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർ വാക്സീന്‍ എടുത്തിട്ടുണ്ടെങ്കിലും യുകെയിൽ നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുകെയിൽ നിന്നെത്തുവർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഏ‌ർപ്പെടുത്തി കേന്ദ്രം മാർഗനിർദേശം പുതുക്കിയത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്‍റെ പരിശോധനയ്ക്കും അയയ്ക്കും.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്