
ആലപ്പുഴ:ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സക്കുള്ള അഡ്മിഷൻ ബുക്കിന് പണം ഈടാക്കി അധികൃതര്‍. ഇന്ന് മുതലാണ് രോഗികളില്‍നിന്ന് അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കി തുടങ്ങിയത്. ഇതുസംബന്ധിച്ച സൂപ്രണ്ടിന്‍റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം രോഗികളിലും അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഇന്ന് മുതലാണ് പുതിയ തീരുമാനം പ്രബാല്യത്തില്‍ വന്നത്. സര്‍ക്കാര്‍ പ്രസ്സില്‍നിന്നും അഡ്മിഷൻ ബുക്ക് വിതരണം ചെയ്യുന്നത് നിലച്ചതോടെയാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ അഡ്മിഷൻ ബുക്ക് രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിയിരുന്നത്.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് നല്‍കുന്ന അഡ്മിഷൻ ബുക്ക് സര്‍ക്കാര്‍ പ്രസ്സില്‍ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന പ്രിന്‍റ് ചെയ്ത് 30 രൂപ ഈടാക്കി രോഗികള്‍ക്ക് നല്‍കാൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ യോഗത്തില്‍ തീരുമാനിച്ചതായാണ് സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം ഇറക്കിയ ഉത്തരവിൽ പറയുന്നത്. തീരുമാന പ്രകാരം മാര്‍ച്ച് ഒന്ന മുതല്‍ അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കുമെന്നുമാണ് ഉത്തരവിളുള്ളത്.
വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam