
കൊച്ചി: കൊച്ചിയുടെ പുറംങ്കടലിൽ നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ലഹരിയുടെ ഉറവിടം,മറ്റ് സംഘാംഗങ്ങളെ പറ്റിയുള്ള വിവരം,ഇതിന്‍റെ ലക്ഷ്യസ്ഥാനം ഉൾപ്പടെ പാകിസ്ഥാൻ സ്വദേശിയായ സുബൈറിനെ ചോദ്യം ചെയ്താൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
Read More: കൊച്ചി മയക്കുമരുന്ന് വേട്ട; പിടികൂടിയത് പാക് സ്വദേശിയെയെന്ന് സ്ഥിരീകരിച്ച് എൻസിബി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam