അരിക്കൊമ്പൻ; ഹൈക്കോടതി നിയോ​ഗിച്ച വിദ​ഗ്ധ സമിതി മൂന്നാറിൽ

Published : Apr 03, 2023, 04:33 PM ISTUpdated : Apr 03, 2023, 05:03 PM IST
 അരിക്കൊമ്പൻ; ഹൈക്കോടതി നിയോ​ഗിച്ച വിദ​ഗ്ധ സമിതി മൂന്നാറിൽ

Synopsis

ഇവിടുത്തെ റേഷൻ കടയും തൊഴിലാളി ലയവും അരിക്കൊമ്പൻ തകർത്തിരുന്നു.

മൂന്നാർ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോ​ഗിച്ച വിദ​ഗ്ധ സമിതി ആനയിറങ്കൽ സന്ദർശിച്ചു. ഇവിടുത്തെ റേഷൻ കടയും തൊഴിലാളി ലയവും അരിക്കൊമ്പൻ തകർത്തിരുന്നു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദ​ഗ്ധ സമിതി സംസാരിച്ചു . കുംകികളെ തളച്ചിരിക്കുന്ന സ്ഥലമായ സിമൻറ് പാലവും സമിതി സന്ദർശിച്ചു വരികയാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് വിദഗ്ധ സമിതി അംഗങ്ങള്‍ ഇവിടെയെത്തിയത്. 

അരിക്കൊമ്പനെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തം; ഹൈക്കോടതി നിയോഗിച്ച സമിതി മറ്റന്നാള്‍ ചിന്നക്കനാലിലേക്ക്

അരിക്കൊമ്പനെ ഉൾവനത്തിലേക്ക്‌ മാറ്റണമെന്നതിൽ ചർച്ച നടത്തും. കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ.

അരിക്കൊമ്പൻ ദൗത്യത്തിന് താൽക്കാലിക വിലക്ക്; ആനയിറങ്കലില്‍ അടിച്ചുപൊളിച്ച് കോന്നി സുരേന്ദ്രനും കുഞ്ചുവും
Start at 0:11  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ