സർവീസിൽ നിന്നും പിരിച്ചുവിട്ടു, പിന്നാലെ പൊലീസുകാരനെ അബോധാവസ്ഥയിൽ കണ്ടെത്തി; ​ആരോഗ്യനില ഗുരുതരം

Published : Jul 21, 2024, 11:02 PM IST
സർവീസിൽ നിന്നും പിരിച്ചുവിട്ടു, പിന്നാലെ  പൊലീസുകാരനെ അബോധാവസ്ഥയിൽ കണ്ടെത്തി; ​ആരോഗ്യനില ഗുരുതരം

Synopsis

സർവീസിൽ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പൊലീസ് ക്വാർട്ടേഴ്സ് ഇയാൾ ഒഴിഞ്ഞിരുന്നില്ല. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുന്നത്. 

തിരുവനന്തപുരം: സർവീസിൽ നിന്നും പിരിച്ചുവിട്ട ഇൻസ്പെക്ടറെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മുൻ അയിരൂർ ഇൻസ്പെക്ടർ ആയിരുന്ന ജയസനിലിനെയാണ് പൊലീസ് കോട്ടേഴ്സിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സർവീസിൽ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പൊലീസ് ക്വാർട്ടേഴ്സ് ഇയാൾ ഒഴിഞ്ഞിരുന്നില്ല. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുന്നത്. 

വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ അയൽവാസിയായ ക്യാർട്ടേഴ്സിലുള്ളവർ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചു. മ്യൂസിയം പൊലീസെത്തി വാതിൽ തുറന്നു അകത്തുകയറുമ്പോഴാണ് അബോധാവസ്ഥയിൽ ജയസനിലിനെ കണ്ടെത്തുന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

വീണ്ടും കെഎസ്ഇബി പ്രതികാരം; മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകി, അയിരൂരിൽ കുടുംബം ഇരുട്ടിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്