
കൽപ്പറ്റ: കഴിഞ്ഞ വെള്ളിയാഴ്ച കാട്ടിക്കുളം മുള്ളൻ കൊല്ലിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ തേടി അമ്മയാന വന്നില്ല. ആർആർടി പിടികൂടി കാട്ടിൽ ഒരു ആനക്കൂട്ടത്തിന് സമീപം വിട്ടെങ്കിലും ആനക്കൂട്ടം കുട്ടിയാനയെ ഒപ്പം കൊണ്ടുപോയില്ല. പിന്നാലെ കുട്ടിയാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. കാട്ടിക്കുളം കാർമൽ എസ്റ്റേറ്റിനു സമീപത്താണ് ഇന്ന് കുട്ടിയാനയെ കണ്ടത്. പിന്നാലെ വെറ്റിനറി ടീമിന്റെ നേതൃത്വത്തിൽ കുട്ടിയാനയെ പിടികൂടി മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി. ഒരു വയസ്സുള്ള കൊമ്പൻ കുഞ്ഞിന് കടുവയുടെ ആക്രമണത്തിലാണ് പരിക്കേറ്റത്. മതിയായ ചികിത്സ നൽകി ആന ക്യാമ്പിൽ തന്നെ വളർത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam