
കൊച്ചി : വിസിമാരെ നിയമിച്ചതെല്ലാം ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്.പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായ സർക്കാർ നിയമിച്ചത്. ഒന്‍പത് വിസി മാരുടെ നിയമനവും അനധികൃതം.
യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികൾ നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ നിയമനം എന്ന് വ്യക്തമായ സാഹചര്യത്തിൽസർക്കാർ വിസിമാരോട് രാജിവക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ ് ആവശ്യപ്പെട്ടു
ഗവർണറുടെ സംഘപരിവാർ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണ്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട് . സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വ്യക്തമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.വിസി നിയമനം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത ഇല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam