
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ തീവ്രത കുറയുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികളിൽ എത്തുന്ന രോഗികളും ഐ സി യു ചികിൽസ വേണ്ട രോഗികളുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൊവിഡ് മരണങ്ങൾ കണക്കിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും കൊവിഡ് മരണ നിരക്കുകൾ താരതമ്യം ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയിൽ വരാത്തവരുടെ കാര്യം പരിശോധിച്ചു വരികയാണ്. 2020 ജൂലൈ മുതൽ ഈ വർഷം ജൂലൈ വരെയുളള മരണങ്ങൾ പരിശോധിച്ചു വരികയാണ്. കൊവിഡായി മരിച്ചാൽ അങ്ങനെ തന്നെ രേഖപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് സഭയിൽ അറിയിച്ചു.
ഇതിനിടെ കൊവിഡ് മരണസംഖ്യ പരിശോധിക്കാൻ കേന്ദ്രം തയാറെടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കണക്ക് ശരിയാണോ എന്ന് നോക്കും. ഇതിന് സമയം എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam