Attapadi Infant Death : പരിഹാരമാകാതെ അട്ടപ്പാടി; സ്കാനിങ് ഇല്ല; റഫറൽ സംവിധാനവും തുടരുന്നു

Web Desk   | Asianet News
Published : Dec 21, 2021, 05:34 AM ISTUpdated : Dec 21, 2021, 08:26 AM IST
Attapadi Infant Death  :  പരിഹാരമാകാതെ അട്ടപ്പാടി; സ്കാനിങ് ഇല്ല; റഫറൽ സംവിധാനവും തുടരുന്നു

Synopsis

ആശുപത്രിയിൽ ഇപ്പോഴും സ്കാനിങ് സംവിധാനം ഇല്ല. സ്കാനിങ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസവും 4 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വന്നു

അട്ടപ്പാടി : ഇനിയും പരിഹാരമാകാതെ കോട്ടത്തറ ട്രൈബൽ ആശുപത്രി(kottathara tribal hospital. ആശുപത്രിയുടെ തുടരുന്ന ശോച്യാവസ്ഥയെ കുറിച്ച് പറയുന്നത് പുതിയ സൂപ്രണ്ട് (suprend)തന്നയാണ്. 

ആശുപത്രിയിൽ ഇപ്പോഴും സ്കാനിങ് സംവിധാനം ഇല്ല. സ്കാനിങ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസവും 4 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വന്നു.ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ കൂടുകൽ ആക്കിയേ മകതിയാകു.മറ്റ് ആശുപത്രികളിസേക്കുളള റഫറൻസ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സൂപ്രണ്ട് പറഞ്ഞു. 

സൗകര്യങ്ങൾ കൂട്ടി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് കോട്ടത്തറ ആശുപത്രിയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും പുതിയ സൂപ്രണ്ട് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. നവജാത ശിശുക്കളുടെ മരണം തുടർക്കഥയായപ്പോഴാണ് പഴയ സൂപ്രണ്ടിനെ മാറ്റി ആരോ​ഗ്യവകുപ്പ് പുതിയ സൂപ്രണഅടിനെ നിയോ​ഗിച്ചത്.

പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പഴയ സൂപ്രണ്ട് ഡോ.പ്രഭുദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുന്നതായും അന്ന്അദ്ദേഹം പറഞ്ഞിരുന്നു..

ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'