
ദില്ലി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ സിപിഎം വിദ്യാർത്ഥി സംഘടന നടത്തിയ അതിക്രമം നിന്ദ്യമെന്ന് ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ.
കേരള സർക്കാരിൻറെ വീഴ്ചകൾ പുറത്തു കൊണ്ടു വരുന്നതിലെ പ്രതികാര നടപടിയാണിതെന്നും രാഷ്ട്രീയ ധാർമ്മികത നഷ്ടമായ ഭരണകൂടത്തിൽ നിന്ന് ഇതേ പ്രതീക്ഷിക്കാനുള്ളൂവെന്നും ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ പറഞ്ഞു.
മാർച്ച് മൂന്നിനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയത്. വൈകിട്ട് ഏഴേമുക്കാലോടെ മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
Read More : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അതിക്രമം: നേതൃത്വം നൽകിയത് എസ്എഫ്ഐ ജില്ലാ നേതാക്കൾ, പേര് വിവരങ്ങൾ പുറത്ത്