
തിരുവനന്തപുരം: വീടുകളില്‍ വീഞ്ഞുണ്ടാക്കിയാല്‍ കേസെടുക്കുമെന്ന എക്സൈസ് സര്‍ക്കുലറില്‍ എക്സൈസ് കമ്മീഷണര്‍ തന്നെ വ്യക്തത വരുത്തുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള അനധികൃത ലഹരി വില്‍പന തടയുക എന്ന ലക്ഷ്യത്തോടെയാണ് വീഞ്ഞ് വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഈ പരിഷ്കാരം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ ഉണ്ടാക്കുന്നതിനും ഹോം മെയ്ഡ് വൈനുകള്‍ വില്‍ക്കുന്നതും നിയമവിരുദ്ധമാണെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ എക്സൈസ് കേസെടുക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ക്രിസ്മസ് മാസത്തില്‍ വന്ന ഈ നിര്‍ദേശം പൊതുജനങ്ങളില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറില്‍ വ്യക്തത വരുത്തുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചത്. വീടുകളില്‍ വൈനുണ്ടാക്കാമോ എന്ന കാര്യത്തിലടക്കം ഇതോടെ വ്യക്തത വരുമെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam