തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ

Published : Dec 05, 2025, 07:10 AM ISTUpdated : Dec 05, 2025, 07:19 AM IST
Lighting Of Lamp In Thiruparankundram Hills

Synopsis

തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്ന് നിർണായകം. കോടതി അനുമതിയിൽ ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് തടഞ്ഞതോടെ മധുര ബഞ്ചിലെ ഇന്നത്തെ തുടർനടപടികള്‍ നിര്‍ണായകമാണ്

ചെന്നൈ: തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്ന് നിർണായകം. കോടതി അനുമതിയിൽ ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് തടഞ്ഞതോടെ മധുര ബഞ്ചിലെ ഇന്നത്തെ തുടർനടപടികള്‍ നിര്‍ണായകമാണ്. സിക്കന്ദർ ദർഗയുടെ അടുത്തുള്ള ദീപത്തൂണിൽ ദീപം തെളിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ഹിന്ദു മുന്നണി നേതാവിന്‍റെ ഹർജിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനാണ് പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് ഇന്നലെ രാത്രി ഏഴിന് മലയിലെത്തിയ ഹർജിക്കാരനെയും ബിജെപി നേതാക്കളെയും പൊലീസ് തടഞ്ഞിരുന്നു. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഡിസംബർ ഒന്നിലെ ഉത്തരവിനെതിരെ സർക്കാർ നൽകിയ റിട്ട് ഹർജി ഇന്ന് ഡിവിഷൻ ബഞ്ചും പരിഗണിക്കുന്നുണ്ട്. 

ദീപം തെളിക്കുന്നത് എവിടെ വേണമെന്ന് 2014ലെ കേസിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റൊരു ഉത്തരവും സർക്കാർ അംഗീകരിക്കില്ലെന്നും നിയമമന്ത്രി എസ്. രഘുപതി വ്യക്തമാക്കിയിരുന്നു.തിരുപ്പരങ്കുൺട്രം മലയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിക്കേണ്ടതെന്നാണ് 2014 ലെ ഹൈക്കോടതി ഉത്തരവെന്നും രഘുപതി പറഞ്ഞു.സിക്കന്ദര്‍ ദര്‍ഗക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, വിഷയത്തിൽ വിജയ് അധ്യക്ഷനായ ടിവികെ നിലപാട് വ്യക്തമാക്കാത്തതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.  അതേസമയം, മധുര തിരുപ്പരങ്കുൺട്രം ദീപം തെളിക്കലിന്‍റെ പേരിൽ ബിജെപിയും ആർഎസ്എസും തമിഴ്നാട്ടിൽ വർഗീയരാഷ്ട്രീയത്തിന് ശ്രമിക്കുന്നതായി ഡിഎംഎകെ നേതാവ് കനിമൊഴി ആരോപിച്ചു. മധുരയിലെ ജനങ്ങളും തമിഴ്നാട് സർക്കാരും ഒന്നിച്ചു ഇതിനെ തോല്പിക്കുമെന്നും കനിമൊഴി പറഞ്ഞു.

ഇന്നലെ രാത്രിയാണ് കോടതി ഉത്തരവ് പ്രകാരം ദീപം തെളിയിക്കാൻ മലയിലെത്തിയ ഹര്‍ജിക്കാരനടക്കമുള്ളവരെ പൊലീസ് തടഞ്ഞത്. സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രയെയും മറ്റു ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഉത്തരവ് നടപ്പായോ എന്നറിയാൻ രാത്രി പത്തരയ്ക്ക് കോടതി വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതും ഡിഎംകെ സർക്കാർ ആലോചിക്കുന്നുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വർഗീയ സംഘർഷം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ നിലപാട്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്‍റെ റിമാൻ‍ഡ് കാലാവധി ഇന്ന് അവസാനിക്കും, വിജിലൻസ് കോടതിയിൽ ഹാജരാക്കും