പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ, ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി 

Published : Sep 15, 2024, 06:05 AM ISTUpdated : Sep 16, 2024, 12:58 PM IST
പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ, ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി 

Synopsis

അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി. ലോകമെമ്പാടുമുളള മലയാളികൾക്ക് ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ. 

രുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി. പ്രിയ പ്രേക്ഷകർക്ക് ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ. 

ആന്മുള ക്ഷേത്രത്തിൽ ഇന്ന് ഓണസദ്യ

ആചാരപ്പെരുമയിൽ ആന്മുള ക്ഷേത്രത്തിൽ ഇന്ന് ഓണസദ്യ. വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്രത്തിലെത്തും. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിനും ഇന്ന് കൊടിയിറങ്ങും. ക്ഷേത്രത്തിലേക്കെത്തുന്ന മഹാബലിയെ വാമനൻ വരവേൽക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. പത്തു ദിവസത്തെ അന്നദാനത്തിന് സമാപനം കുറിച്ച് രാവിലെ പത്തരയോടെ തിരുവോണ സദ്യ വിളമ്പും. കളമശേരി നഗരസഭയാണ് സദ്യ ഒരുക്കുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം