സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ, പിടികൂടിയത് മഞ്ചേരി പൊലീസ്

Published : Jul 14, 2026, 05:48 PM ISTUpdated : Jul 14, 2026, 06:25 PM IST
thoppi mammu

Synopsis

തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞ മമ്മു ലൈവ് സ്ട്രീമിം​ഗിനിടെ ആയിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. ഈ കേസിലും തൊപ്പി പ്രതിയാണ്. യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിൽ. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി മണി മുതൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ  'തൊപ്പി' മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്. ഇതിനെതിരെ മഞ്ചേരി സ്വദേശി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 

തൊപ്പിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് മമ്മുവാണ് നാലാം പ്രതി. മമ്മുവിനെ കണ്ണൂർ ഇരിക്കൂറിലുള്ള വീട്ടിൽ നിന്നാണ് ഇന്നലെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തൽ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മുഹമ്മദ് ഷമീർ, ഷഹദ് മുല്ലുപറമ്പൻ ജാസി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരും തൊപ്പിയും ഒളിവിലാണ്. 

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതി്യിൽ തൊപ്പിക്കെതിരെ ആലുവ പൊലീസെടുത്ത കേസിലും തെരച്ചിൽ തുടരുകയാണ്. ഈ പരാതിക്ക് പിന്നാലെ തൊപ്പിയുടെ യുട്യൂബ് ചാനൽ  നീക്കം ചെയ്തിരുന്നു. ആലുവ കേസിൽ തൊപ്പി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യം ശക്തമായി എതിർത്ത് പൊലീസ് റിപ്പോർട്ടും നൽകി. രണ്ട് കേസുകളിലായി ഒളിവിൽ കഴിയുന്ന തൊപ്പിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മമ്മുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ​

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎസ്‌സി നിയമനത്തട്ടിപ്പ്: അന്വേഷണം നിർണായക ഘട്ടത്തിൽ; രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്ത് നൽകി
'പ്രിയദർശിനി'യിൽ സ്വകാര്യബസുകളും ഗതാഗത മന്ത്രിയുടെ ഉറപ്പ് ഏറ്റെടുത്തു, പഠിച്ച് പരിഹാരം കാണും വരെ സമരത്തിനില്ല; 'പക്ഷേ കാലതാമസം പാടില്ല'