കോൺഗ്രസ് പതാക പുതപ്പിച്ചു, ചിരിയുടെ ആശാന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ, ടൗൺഹാളിൽ പൊതുദർശനം പൂർത്തിയായി; ഇനി വീട്ടുവളപ്പിൽ സംസ്കാരം

Published : Jun 07, 2026, 02:15 PM IST
salim kumar

Synopsis

അന്തരിച്ച നടൻ സലിംകുമാറിന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പറവൂർ ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി. മൃതദേഹം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി

കൊച്ചി: ഇന്നലെ അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര. ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ആയിരങ്ങളാണ് പറവൂർ ടൗൺഹാളിലെ പൊതു ദർശനത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്. രണ്ട് മണിക്ക് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക. അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയാകും സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലൻസിലേക്ക് കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശനടക്കം സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലെത്തി.

അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യനായർ എന്നവരെല്ലാം സലിംകുമാറിന് അന്തിമോപചാരമർപ്പിക്കാനെത്തി. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ സലിംകുമാറിനെ സോഷ്യൽ മീഡിയയിലൂടെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹൻലാലും അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു. കോൺഗ്രസുകാരനായിരുന്നുവെന്നും പക്ഷെ അതിനപ്പുറം വ്യക്തിബന്ധങ്ങൾ ഉള്ള മനുഷ്യനായിരുന്നു സലിം കുമാറെന്നും സിപിഎം നേതാവ് എംഎ ബേബി അനുസ്മരിച്ചു. പ്രതിഭാശാലിയായ അഭിനേതാവായിരുന്നുയ കലാലോകത്തിന് തീരാ നഷ്ടമാണെന്നും ബേബി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്തെ മഴ ശക്തം, അലർട്ടുകളിൽ മാറ്റം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മാംസാഹാര പ്രിയര്‍ക്ക് സങ്കട വാര്‍ത്ത, ഇഷ്ട വിഭവത്തിന് ദൗര്‍ലഭ്യം; സംസ്ഥാനത്ത് ബീഫ് ലഭ്യത കുത്തനെ ഇടിഞ്ഞു, തിരിച്ചടിയായത് ഗോസംരക്ഷക സംഘടന പ്രവർത്തകർ?