ബസ് സര്‍വീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊലപാതകം; റിജു വധക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

Published : Dec 19, 2025, 06:10 PM IST
marottichal RIJU murder

Synopsis

തൃശൂർ മരോട്ടിച്ചാൽ റിജു വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ 3,10,000 രൂപ പിഴയും അടയ്ക്കണമെന്നും കോടതി വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി

തൃശൂര്‍: തൃശൂർ മരോട്ടിച്ചാൽ റിജു വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ 3,10,000 രൂപ പിഴയും അടയ്ക്കണമെന്നും കോടതി വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ രണ്ടാം പ്രതിയായ മാന്ദാമംഗലം സ്വദേശി കുഞ്ഞുമോൻ എന്ന ഷെറി (36), ആറാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി പ്രകാശൻ (38), ഏഴാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി അനൂപ് (39) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ കൂടുതൽ വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട റിജുവിന്‍റെ ബന്ധുക്കള്‍ക്ക് കൈമാറണം. 2010 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.

കല്ലൂർ- മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യബസ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 2010 ജൂലൈയിൽ ബസുടമയുടെ സഹോദരൻ റിജുവിനെ സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. റിജുവിന്‍റെ സഹോദരൻ ബിജുവിന്‍റെ ബസ് തല്ലിപ്പൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഒന്നാം പ്രതി കീടായി ബൈജുവിന്‍റെ നേതൃത്വത്തിൽ സംഘം ചേർന്ന് നടത്തിയ ആക്രമണത്തിലാണ് റിജു കൊല്ലപ്പെട്ടത്.

ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ. കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്. വിചാരണ തുടങ്ങുന്നതിനു മുൻപ് ഒന്നാം പ്രതി മരിച്ചു. വിചാരണ നടപടികൾക്കിടെ നാലാം പ്രതിയും മരിച്ചു. വിചാരണയ്ക്കിടെ ഒളിവിൽ പോയ മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന അഞ്ചാം പ്രതിയെയും മാറ്റിനിർത്തിയാണ് കേസിലെ രണ്ട്, ആറ്, ഏഴ് പ്രതികൾക്കെതിരായി കോടതി ശിക്ഷ വിധിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം
ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്