'സ്മൃതി കുടീരത്തിലേക്ക് സംഘികൾ വന്നാൽ ലീഡർ പൊറുക്കില്ല, പത്മജ അച്ഛനോടും അമ്മയോടും ക്രൂരത ചെയ്യരുത്' : പ്രതാപൻ

Published : Mar 07, 2024, 07:54 PM ISTUpdated : Mar 07, 2024, 08:17 PM IST
'സ്മൃതി കുടീരത്തിലേക്ക് സംഘികൾ വന്നാൽ ലീഡർ പൊറുക്കില്ല, പത്മജ അച്ഛനോടും അമ്മയോടും ക്രൂരത ചെയ്യരുത്' : പ്രതാപൻ

Synopsis

പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല.  

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ കരുണാകരന്റെ മകൾ പത്മജ  വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ബിജെപിക്കും ആ‍എസ്എസിനുമെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം. യഥാർഥ കോൺഗ്രസുകാർ പാർട്ടിക്കൊപ്പം നിൽക്കും. കോൺഗ്രസിൽ നിന്ന് ഒരാളും ബിജെപിയിലേക്ക് പോവില്ല.  കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണെന്നും പ്രതാപൻ വ്യക്തമാക്കി. 

പത്മജയുടെ ബിജെപി പ്രവേശനത്തിൽ പരലോകത്തിരുന്ന് അച്ഛനായ ലീഡർ കരുണാകരന് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് പത്മജയെടുത്തത്. ലീഡറുടെ സ്മൃതികുടീരത്തിലേക്ക് ഏതെങ്കിലും സംഘികൾ വന്നാൽ ലീഡർ പൊറുക്കില്ല. പത്മജ അച്ഛനോടും അമ്മയോടും ആ ക്രൂരത ചെയ്യരുത്. സംഘികൾ പുഷ്പാർച്ചനയ്ക്ക് വന്നാൽ കോൺഗ്രസ് പ്രതിരോധിക്കാൻ നിൽക്കില്ലെന്നും പ്രതാപൻ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് പ്രവർത്തകർ ഈ വിവരമറിഞ്ഞത് മുതൽ വലിയ വാശിയിലാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനെ പ്രവർത്തകർ പ്രതികാരം ചെയ്യും.ഈ ചതിക്കും ക്രൂരതയ്ക്കും മാപ്പില്ല എന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നതെന്നും പത്മജ പാര്‍ട്ടിവിട്ടത് കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും അദ്ദേഹം ആവ‍ര്‍ത്തിച്ചു. 

ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതി, ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് മോൻസൻ കേസ് പരാതിക്കാര്‍ ഹൈക്കോടതിയിൽ

 

 


 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്