അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ തച്ചങ്കരിയുടെ ഹർജി തള്ളി, വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

By Web TeamFirst Published Jun 10, 2020, 3:08 PM IST
Highlights

ഇതേ കേസിൽ സമർപ്പിച്ച വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ ഇല്ല. വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.

ഇതേ കേസിൽ സമർപ്പിച്ച വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 

2003-07 കാലത്ത് ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് ടോമിൻ ജെ തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. എന്നാൽ, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് തച്ചങ്കരിയുടെ വാദം. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. തൃശ്ശൂർ സ്വദേശി പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നൽകിയത്. 

Read Also: അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ...

 

click me!