
തിരുവനന്തപുരം: മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാൻ വേണ്ടിവന്നാൽ, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്. രോഗം കൂടുതൽ ഇനം മൃഗങ്ങളിലേക്ക് പടർന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്ദർശകരിലേക്കോ ജീവനക്കാരിലേക്കോ രോഗം പടരാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ.
തിരുവനന്തപുരം മൃഗശാലയിൽ കൃഷ്ണമൃഗങ്ങളിലും പുള്ളിമാനുകളിലും ക്ഷയരോഗം ഗുരുതരമായി പടരുന്ന സാഹചര്യത്തിലാണ് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്, പഠനം നടത്തിയത്. രോഗനിയന്ത്രണത്തിന് സിയാദ് സമർപ്പിച്ച പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇതൊക്കെയാണ്.
എന്നാൽ സിയാദിന്റെ പഠനത്തിൽ, ക്ഷയരോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. എങ്കിലും ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിച്ചാവും മൃഗസംരക്ഷണ വകുപ്പിന്റെ തുടർ നടപടികൾ. 10 മാസത്തിനിടക്ക് രണ്ട് കൂടുകളിലെ 15 പുള്ളിമാനും 38 കൃഷ്ണൃഗവും അടക്കം 52 മൃഗങ്ങളാണ് ക്ഷയരോഗം മൂലം തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam