പുതിയ 2 കേസിൽ ജാമ്യം നേടിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുറത്തിറങ്ങുമോ? നിർണായകം ജില്ലാ കോടതിയുടെ തീരുമാനം

Published : Jan 17, 2024, 02:01 AM ISTUpdated : Jan 23, 2024, 10:40 PM IST
പുതിയ 2 കേസിൽ ജാമ്യം നേടിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുറത്തിറങ്ങുമോ? നിർണായകം ജില്ലാ കോടതിയുടെ തീരുമാനം

Synopsis

ഡി ജി പി ഓഫീസിലേക്കുള്ള മാർച്ചിലെ സംഘർഷത്തിനെ തുടർന്നെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതിയാണ് ഇന്ന് പരിഗണിക്കുക

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. ഡി ജി പി ഓഫീസിലേക്കുള്ള മാർച്ചിലെ സംഘർഷത്തിനെ തുടർന്നെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതിയാണ് ഇന്ന് പരിഗണിക്കുക. ഈ കേസിൽ ജാമ്യം ലഭിച്ചാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷന് പുറത്തിറങ്ങാനാകുമെന്നാണ് വ്യക്തമാകുന്നത്.

പ്രധാനമന്ത്രിയുടെ റോ‍ഡ് ഷോ മാത്രമല്ല, കൊച്ചിക്ക് കിട്ടുക 4000 കോടിയുടെ 3 വമ്പൻ പദ്ധതികളും

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പുതിയ രണ്ട് കേസുകളില്‍ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്  കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഡി ജി പി ഓഫീസിലേക്കുള്ള മാർച്ചിൽ കൂടി ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ രാഹുലിന് പുറത്തിറങ്ങാനായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അറസ്റ്റ് ഇങ്ങനെ

അടൂരിലെ വീട്ടിൽ പുലർച്ചെയെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. പ്രാദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും തടസങ്ങൾ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എം എൽ എ ഷാഫി പറമ്പിലും എം വിൻസന്‍റ് എം എൽ എയും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെ', 'പുതുയുഗം' ബിജെപിയോടുള്ള കീഴടങ്ങൽ ആണോ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിനോയ് വിശ്വം
ചുരിദാർ ധരിച്ചെത്തിയത് വിലക്കി; സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട്