അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റില്‍

Published : Apr 01, 2020, 11:45 PM IST
അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റില്‍

Synopsis

മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലെത്തുമ്പോള്‍ തലയ്ക്ക് പ്രഹരമേറ്റ തൊഴിലാളിയുടെ ചെവിയില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. തുടർന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. 

കൊച്ചി: എളമക്കരയില്‍ അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തില്‍ തൊഴിലുടമയടക്കം രണ്ട് പേർ അറസ്റ്റില്‍. ഭക്ഷണം നല്‍കുന്നില്ലെന്ന് മൈഗ്രന്‍റ് ഹെല്‍പ്‍ ലൈനില്‍ പരാതി പറഞ്ഞതിന്‍റെ പേരിലായിരുന്നു മർദ്ദനം.

കഴി‌ഞ്ഞ ദിവസം രാത്രിയാണ് യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെ, കളക്ടറേറ്റിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ഹെല്‍പ്‍ ലൈൻ നമ്പരിലേക്ക് വിളിച്ചത്. ലോക്ക് ഡൗണില്‍ ജോലിയും കൂലിയും നഷ്ടമായതോടെ തങ്ങള്‍ പട്ടിണിയിലാണെന്ന നിസ്സഹായവസ്ഥയാണ് യുവാവ് തൊഴില്‍ വകുപ്പിനെ അറിയിച്ചത്. തുടർന്ന് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തൊഴിലുടമയെക്കൊണ്ട് തന്നെ ഭക്ഷണമെത്തിച്ചു കൊടുത്തു. അതിനുശേഷമാണ് പരാതി പറഞ്ഞയാളെ തെരഞ്ഞുപിടിച്ച് മർദ്ദിച്ചത്. 

ആശുപത്രിയിലെത്തുമ്പോള്‍ തലയ്ക്ക് പ്രഹരമേറ്റ കൗശലേന്ദ്ര പാണ്ഡെയുടെ ചെവിയില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. തുടർന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം ബ്രൈറ്റ് ഏജൻസിയുടെ കീഴില്‍ സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ. സ്ഥാപനത്തിന്‍റെ ഉടമയെയും സൂപ്പർവൈസർ ബിജുവിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് അറസ്റ്റ്. ഇരുവരെയും എളമക്കര പൊലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന