യുഡിഎഫ് സർക്കാറിന്റെ നാലാമത്തെ എസ്ഐടി; ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാൻ പ്രത്യേക സംഘം

Published : Jun 20, 2026, 06:26 PM IST
Chevayur Bank

Synopsis

വാഹനങ്ങള്‍ ആക്രമിക്കപ്പെടുള്‍പ്പെടെയുള്ള പരാതികളില്‍ 12 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

കോഴിക്കോട്: ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎമ്മിന് വേണ്ടി അട്ടിമറിക്കാന്‍ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കി എന്ന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 2024 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ട് പോലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് നേരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്കും കള്ളവോട്ടുകള്‍ക്കും പൊലീസ് ഒത്താശ നല്‍കി എന്നായിരുന്നു ഡിസിസി പരാതി. അന്നത്തെ മെഡിക്കല്‍ കോളേജ് എസിപി ഉമേഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു ആരോപണം. 

വാഹനങ്ങള്‍ ആക്രമിക്കപ്പെടുള്‍പ്പെടെയുള്ള പരാതികളില്‍ 12 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. നൂറു കോടിയോളം രൂപ നിക്ഷേപവും അഞ്ഞൂറു കോടിയോളം രൂപ ആസ്തികളുമുള്ള ചേവായൂര്‍ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടുകൂടിയാണ് സിപിഎം പിടിച്ചെടുത്തത്. ആരോപണവിധേയരായ സഹകരണവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ സ്ഥലം മാറ്റിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കത്തയച്ചതിൽ മുരളീധരന്റെ വിശദീകരണം, പരാതികൾ കിട്ടി; പിഡി സന്തോഷ് കുമാറിനെതിരെ പരാതി നൽകിയത് ദേവസ്വത്തിലെ യൂണിയൻ
'ഗാന്ധിയുടെ പിന്മുറക്കാരിൽ നിന്ന് ഈ നടപടി പ്രതീക്ഷിക്കുന്നില്ല', സതീശൻ സർക്കാരിന്‍റെ മദ്യ നയത്തെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ്; 'തീരുമാനം പിൻവലിക്കണം'