ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം? 2 ജില്ലകളിൽ കനത്ത പോര്; ആറ് ജില്ലകളിൽ വീതം എൽഡിഎഫിനും യുഡിഎഫിനും മേൽക്കൈ

Published : Dec 13, 2025, 12:13 PM IST
UDF LDF

Synopsis

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ, കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തുകൾ നേടിയ എൽഡിഎഫിന് തിരിച്ചടി. ഇത്തവണ ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ ആറിടത്ത് യുഡിഎഫ് ലീഡ് നേടി വലിയ തിരിച്ചുവരവ് നടത്തുകയാണ്. തിരുവനന്തപുരത്ത് എൽഡിഎഫിനും കാസർകോട് യുഡിഎഫിനും മേൽക്കൈ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മിനി എംഎൽഎ പദവിയായി കണക്കാക്കുന്നതാണ് ജില്ലാ പഞ്ചായത്തുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫാണ് മുന്നേറിയത്. എന്നാൽ ഇത്തവണ വലിയ തിരിച്ചുവരവാണ് യുഡിഎഫ് ജില്ലാ പഞ്ചായത്തുകളിൽ കാഴ്‌ചവെക്കുന്നത്. ആകെയുള്ള 14 ൽ ആറ് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡുണ്ട്. 2 ജില്ലകളിൽ കനത്ത പോരാട്ടമാണ്.

കാസർകോട് 18 ഡിവിഷനുകളിൽ 9 സീറ്റിൽ യുഡിഎഫാണ് മുന്നിൽ. എട്ടിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിൽ. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 16 ഡിവിഷനുകളിൽ എൽഡിഎഫും ഒൻപതിടത്ത് യുഡിഎഫുമാണ് മുന്നിൽ. വയനാട് ജില്ലാ പഞ്ചായത്തിൽ 14 ഇടത്ത് യുഡിഎഫാണ് മുന്നിൽ. മൂന്നിടത്താണ് എൽഡിഎഫ് മുന്നിലുള്ളത്. കടുത്ത മത്സരം നടക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 14 ഇടത്തും യുഡിഎഫ് 13 ഇടത്തും ലീഡ് ചെയ്യുന്നു.

മലപ്പുറത്ത് ആകെയുള്ള 33 ഡിവിഷനിൽ 31 ലും യുഡിഎഫാണ് മുന്നിൽ. പാലക്കാട് എൽഡിഎഫിനാണ് മേൽക്കൈ,20 സീറ്റിൽ ലീഡുണ്ട്. 11 ഇടത്ത് യുഡിഎഫിനാണ് ലീഡ്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ 21 സീറ്റിൽ എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 9 സീറ്റിലാണ് മുന്നിൽ. എറണാകുളത്തെ 28 ൽ 23 സീറ്റിലും യുഡിഎഫാണ് മുന്നിൽ. ഇടുക്കിയിൽ 17 ൽ 14 സീറ്റിലാണ് യുഡിഎഫ് മുന്നേറുന്നത്. കോട്ടയത്ത് 23 ൽ 16 സീറ്റിലും യുഡിഎഫ് മുന്നിലാണ്. ആലപ്പുഴ ജില്ലയിൽ 16 ഇടത്ത് എൽഡിഎഫാണ് മുന്നിൽ. പത്തനംതിട്ടയിൽ 17ൽ 12 സീറ്റിലും യുഡിഎഫ് മുന്നിലുണ്ട്. കൊല്ലം ജില്ലയിൽ 27 ഡിവിഷനിൽ 20 ഇടത്ത് എൽഡിഎഫാണ് മുന്നിൽ. തിരുവനന്തപുരത്ത് 15 ഇടത്ത് എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിലുള്ളത്. മേൽക്കൈ എൽഡിഎഫിനാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ്, മൂന്നാം പിണറായി സർക്കാർ സ്വപ്നങ്ങൾക്ക് തിരിച്ചടി, യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്
തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്