സിപിഎം വിമത കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി; കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്

Published : Aug 28, 2025, 10:53 AM IST
koothattukulam municipality kala raju

Synopsis

കൂത്താട്ടുകുളം നഗരസഭയിൽ നാളെ നടക്കുന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി

കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവിനെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ് നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്.

അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നിരുന്നു. എന്നാൽ 13 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെ എൽ ഡി എഫിന് ഭരണം നഷ്ടമാവുകയായിരുന്നു. എൽ ഡി എഫ് പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ കലാ രാജു അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്ത് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. കലാ രാജു വിപ്പ് ലംഘിച്ചുവെന്ന് എൽ ഡി എഫ് അംഗങ്ങൾ വാദിച്ചെങ്കിലും വാരണാധികാരി ഈ വാദം തള്ളി. കലാ രാജുവിന് പുറമെ സ്വതന്ത്ര അംഗവും അവിശ്വാസ വോട്ടെടുപ്പിൽ യു ഡി എഫിനെ അനുകൂലിച്ചിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'