കേരളത്തിലെ ഈ 'തീക്കളി' വിശ്വസിക്കാനാകാതെ അമ്പരന്ന് യുകെ വ്ളോഗര്‍, ഇവിടെയെത്തിയാൽ കളരിപ്പയറ്റ് കാണാതെ പോകരുതെന്ന് കുറിപ്പ്

Published : Nov 14, 2025, 05:10 PM IST
Kerala kalarippayattu

Synopsis

കേരളത്തിലെത്തിയ യുകെ യാത്രാ വ്ലോഗറായ ഡിയന്ന, സംസ്ഥാനത്തിൻ്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ആദ്യമായി കണ്ടതിലുള്ള അത്ഭുതം പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, തുടക്കം മുതൽ ഒടുക്കം വരെ  കണ്ട അനുഭവവും പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ആദ്യമായി കണ്ടതിലുള്ള അത്ഭുതം പങ്കുവെച്ച് യുകെയിൽ നിന്നുള്ള യാത്രാ വ്ലോഗര്‍. ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ഡിയന്ന എന്ന യു.കെ വ്ലോഗര്‍ തന്നെ അമ്പരിപ്പിച്ച പ്രകടനത്തെ കുറിച്ച് പറഞ്ഞത്. വീഡിയോ അതിവേഗം ശ്രദ്ധനേടി. കേരളത്തിൽ എത്തുന്ന സന്ദർശകർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരനുഭവമാണ് കളരിപ്പയറ്റ് എന്ന് വിശേഷിപ്പിച്ചാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്.

അമ്പരപ്പിച്ച് 'തീവ്രമായ' പ്രകടനം

'കേരളത്തിൽ വരികയാണെങ്കിൽ നിങ്ങൾ ഇതൊരിക്കലും കാണാതെ പോകരുത്. കളരിപ്പയറ്റ് (പുരാതന ഇന്ത്യൻ ആയോധന കലാരൂപം), എന്ന കുറിപ്പോടെയാണ് വീഡിയോ. തൻ്റെ മുൻ കേരള സന്ദർശനത്തിൽ ഇത് കാണാതെ പോയതിലുള്ള സങ്കടം പങ്കുവെച്ച ഡിയന്ന, പ്രകടനം തന്നെ ആകാംക്ഷയുടെ മുനയിൽ നിർത്തിയെന്നും പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ഇത് എല്ലാവരെയും സീറ്റിൽ പിടിച്ചിരുത്തി! ഈ യുവാക്കൾ അതിവിദഗ്ദ്ധരാണെന്നും അവർ കുറിച്ചു. ഇതൊരു തീവ്ര പ്രകടനമാണെന്നും ചില ഭാഗങ്ങൾ ഞാൻ വിരലിനിടയിലൂടെയാണ് കണ്ടത് എന്നും കൂട്ടിച്ചേർത്തു. പ്രകടനത്തിൻ്റെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിച്ചുവെന്ന് ഡിയന്ന പറയുന്നു. അവർ തീ പുറത്തെടുത്തപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല, തീ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ കണ്ടതിലുള്ള വിസ്മയം അവർ പങ്കുവെച്ചുകൊണ്ടാണ് അവര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലാരൂപങ്ങളിൽ ഒന്നാണ് കളരിപ്പയറ്റ്. 3,000 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പറയുന്നത്. വേഗതയേറിയ ചലനങ്ങൾ, ആയുധ പ്രയോഗങ്ങൾ, മനോഹരമായ മെയ്‌വഴക്കം എന്നിവയ്ക്ക് പേരുകേട്ട കളരിപ്പയറ്റ്, ശാരീരിക ശക്തിയെ ആത്മീയമായ അച്ചടക്കവുമായി സംയോജിപ്പിക്കുന്നു.ലോകത്തിലെ എല്ലാ ആയോധന കലകളുടെയും മാതാവ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. പലപ്പോഴും അത് വളർന്നുവന്ന പ്രാചീന കാലഘട്ടവുമായി ബന്ധപ്പെട്ട് ഏറ്റവും പഴയതു എന്ന നിലയിൽ ആണ് ശ്രദ്ധേയമാകുന്നത്.
 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും