താൻ ഒളിവിലല്ല, അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്ന് ജാസ്മിൻ ഷാ

Published : Sep 05, 2019, 12:41 PM ISTUpdated : Sep 05, 2019, 12:49 PM IST
താൻ ഒളിവിലല്ല, അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്ന് ജാസ്മിൻ ഷാ

Synopsis

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷ് മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ജാസ്മിൻ ഷാ.

തിരുവനന്തപുരം: താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ. യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് ജാസ്മിൻ ഷായുടെ പ്രതികരണം. ജാസ്മിൻ ഷായും ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ലെന്ന് ജാസ്മിൻ ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷ് മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നതെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേര്‍ത്തു.

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷാക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫ് പ്രവാസികളുടെ ശ്രദ്ധക്ക്! എന്താണ് വിമാന സർവീസുകളുടെ സാഹചര്യം, കൊച്ചി വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ
പൊങ്കാല ചുടുകട്ട ശേഖരണം പുനരാലോചിക്കുമെന്ന് മേയർ വിവി രാജേഷ്, ഈ വർഷവും വീട് നിര്‍മിക്കാന്‍ നൽകും ,ചെലവും ഗുണവും നോക്കി തുടരണോ എന്ന് തീരുമാനിക്കും