യുവാക്കൾക്ക് കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ നിർദേശം; 'തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴിൽ സൃഷ്‌ടിക്കുന്നവരായി മാറണം'

Published : May 18, 2026, 08:37 PM IST
George Minister

Synopsis

ന്യൂനപക്ഷ വിഭാഗങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള പി.എം വികാസ് പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് എന്‍.ഐ.ടിയില്‍ ധാരണാപത്രം ഒപ്പുവെച്ചു. തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

കോഴിക്കോട്: തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശേഷി വികസനം, നൈപുണ്യ വികസനം, വിദ്യാഭ്യാസ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പി.എം വികാസ് പദ്ധതിയില്‍ കാലിക്കറ്റ് എന്‍.ഐ.ടിയില്‍ നടന്ന ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ലഭ്യമായ സര്‍ക്കാര്‍ ധനസഹായങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തം വീടുകളില്‍നിന്ന് തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനും ആശയങ്ങള്‍ പരീക്ഷിക്കാനും ആ സംരംഭങ്ങള്‍ വിപുലീകരിക്കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പി.എം വികാസ് പരിപാടി ആരംഭിച്ച ശേഷം നിരവധി സ്ത്രീകള്‍ വിജയകരമായി സംരംഭകരായി മാറിയെന്നും മറ്റു നിരവധി പേര്‍ സാങ്കേതിക യോഗ്യത നേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷകാര്യ മന്ത്രാലയം, കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേരള കേന്ദ്ര സര്‍വകലാശാല എന്നിവ തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കാലിക്കറ്റ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ധു പി അല്‍ഗൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. വി ബി സമീര്‍ കുമാര്‍, കാലിക്കറ്റ് എന്‍.ഐ.ടി രജിസ്ട്രാര്‍ ഡോ. സുനില്‍ ജേക്കബ് ജോണ്‍, ന്യൂനപക്ഷകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷാ ഫൈസ് അഹമ്മദ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിൽ ‌പിണറായിക്കെതിരേയും ഗോവിന്ദനെതിരേയും വിമർശനം
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ട്വിസ്റ്റ്; സ്റ്റേഷനിൽ ഹാജരായി യുവാവ്, ദൂരൂഹത അന്വേഷിച്ച് പൊലീസ്