സാങ്കേതിക സർവ്വകലാശാല പുനർമൂല്യ നിർണയത്തിലെ വീഴ്‍ച; 82 അധ്യാപകരോട് വിശദീകരണം തേടും

Published : Nov 16, 2020, 04:52 PM IST
സാങ്കേതിക സർവ്വകലാശാല പുനർമൂല്യ നിർണയത്തിലെ വീഴ്‍ച; 82 അധ്യാപകരോട് വിശദീകരണം തേടും

Synopsis

പുനർമൂല്യ നിർണയത്തിന് പോയ  24854 ഉത്തര കടലാസ്സുകളിൽ 24 ശതമാനം പേർ വിജയിക്കുകയും 34 ശതമാനം പേർക്ക് ഉയർന്ന ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സർവകലാശാല ആദ്യമൂല്യ നിർണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടിയിരുന്നു. 

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ പുനർമൂല്യ നിർണയത്തിൽ വീഴ്ച വരുത്തിയ 82 അധ്യാപകരിൽ നിന്നും വിശദീകരണം തേടാൻ സിൻഡിക്കേറ്റ് യോഗ തീരുമാനം. ബിടെക്ക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ പുനർമൂല്യ നിർണയത്തിലൂടെ അനർഹർക്ക് കൂടുതൽ മാ‍ർക്ക് നൽകി വിജയിപ്പിച്ചതായും ഉയർന്ന ഗ്രേഡുകൾ നൽകിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

പുനർമൂല്യ നിർണയത്തിന് പോയ  24854 ഉത്തര കടലാസ്സുകളിൽ 24 ശതമാനം പേർ വിജയിക്കുകയും 34 ശതമാനം പേർക്ക് ഉയർന്ന ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സർവകലാശാല ആദ്യമൂല്യ നിർണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതിനെതിരെ ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും അധ്യാപകരോട് ഒരു സർവകലാശാല വിശദീകരണം തേടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ