
കൊല്ലം: കൊല്ലത്തെ മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ പ്രതിയ്ക്കായി അന്വേഷണം തുടരുന്നു. മേയര്‍ ഹണി ബെഞ്ചമിന്‍റെ വീട് അന്വേഷിച്ചെത്തിയ വ്യക്തി വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും മുഖം വ്യക്തമല്ല.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉളിയക്കോവില്‍ വൈദ്യശാല ജംഗ്ഷനില്‍ വെച്ച് മീന്‍ കച്ചവടം നടത്തുന്ന റോസമ്മയോട് ഒരാള്‍ മേയര്‍ ഹണി ബെഞ്ചമിന്‍റെ വീട് അന്വേഷിച്ചു. തുടരെ അസഭ്യം പറഞ്ഞ പ്രതി മേയറെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നാണ് റോസമ്മയുടെ മൊഴി. റോസമ്മയില്‍ നിന്നും വിവരം അറിഞ്ഞ മേയര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മദ്യ ലഹരിയിലായിരുന്ന പ്രതി കത്തിയുമായാണ് കറങ്ങി നടന്നതെന്നും മേയര്‍ പറയുന്നു.
മറ്റ് ചിലരോടും ഇതേ വ്യക്തി മേയറിന്‍റെ വീട് അന്വേഷിച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്ത ഈസ്റ്റ് പൊലീസ് പ്രതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പക്ഷേ മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. കൂടുതല്‍ ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam