
ആലപ്പുഴ: വയലാറിൽ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്‍ത്തകന്‍ നന്ദു ആര്‍ കൃഷ്ണയുടെ വീട് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദര്‍ശിച്ചു. സിപിഎം അധികാരത്തിലുള്ള ഇടങ്ങളിലെല്ലാം അക്രമങ്ങള്‍ നടക്കുകയാണെന്നും ഇടതുപക്ഷം പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു ആര്‍ കൃഷ്ണയുടെയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നന്ദു കെ എസിന്‍റെയും വീടുകളിലാണ് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദര്‍ശനം നടത്തിയത്. നന്ദു കൃഷ്ണയുടെ മാതാപിതാക്കളുമായി കേന്ദ്രമന്ത്രിമാർ സംസാരിച്ചു. എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്ക് സിപിഎം സഹായം ചെയ്യുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു.
ബിജെപിയുടെ വളര്‍ച്ചയിലുള്ള ഭയമാണ് ആക്രമണത്തിന് കാരണം. ഇതുപോലെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ബംഗാളിൽ സിപിഎം തൂത്തെറിയപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നന്ദുവിനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും പ്രതികൾ രക്ഷപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എസ്ഡിപിഐയെ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാർ നിയമപരമായി പരിശോധിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam