'തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തം'; വിമര്‍ശനവുമായി വി മുരളീധരന്‍

By Web TeamFirst Published Mar 24, 2020, 4:06 PM IST
Highlights

ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരില്‍ നിന്ന് ധാര്‍മ്മികത പ്രതീക്ഷിച്ചതാണ് തെറ്റെന്നും മുരളീധരന്‍ കുറിച്ചു.

തിരുവനന്തപുരം:  കേരളത്തിന്റെ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമര്‍ശനം.

അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും തോമസ് ഐസക്ക് ഇന്ന് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളതെന്നാണ് മുരളീധരന്‍ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.

ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളം.? 7 മുതല്‍ 5 വരെ നാട്ടിലിറങ്ങി, കടകള്‍ തോറും കയറിയിറങ്ങുന്നതാണോ സമൂഹ വ്യാപനം തടയാനുള്ള മാര്‍ഗം? ഹര്‍ത്താല്‍ ദിനമിതിലും എത്രയോ ഭേദമാണ്! ബിവറേജസടച്ചാല്‍ വരുമാനം കുറയുമെന്ന ലാഭൈക ദൃക്കായ അങ്ങയുടെ കാഴ്ച്ചപ്പാടിനും ഇരിക്കട്ടെ കയ്യടി.

കൊട്ടിപ്പാടി ലോക്ക്ഡ‍ൗൺ പ്രഖ്യാപിച്ചാൽ പോരാ ധനസഹായം തരണം: കേന്ദ്രത്തിനെതിരെ തോമസ് ഐസക്

ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരില്‍ നിന്ന് ധാര്‍മ്മികത പ്രതീക്ഷിച്ചതാണ് തെറ്റെന്നും മുരളീധരന്‍ കുറിച്ചു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് കൊറോണയെക്കാൾ വലിയ ദുരന്തമാണല്ലോയെന്നാണ് ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്. ലോക് ഡൗൺ വലിയവായിൽ പ്രഖ്യാപിച്ചു,പാട്ട കൊട്ടലും നടന്നു, പക്ഷേ സംസ്ഥാനങ്ങൾക്ക് സഹായം നൽകുന്നില്ല എന്നാണ് ധനമന്ത്രിയുടെ ആവലാതി. ഒരു കാര്യം ചോദിക്കട്ടേ പ്രിയപ്പെട്ട ഐസക്, ലോക് ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടും 24 മണിക്കൂർ ആലോചിക്കാൻ കാത്തു നിന്ന ഇടത് സർക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാർമ്മികതയാണുള്ളത്? ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളം.? 7 മുതൽ 5 വരെ നാട്ടിലിറങ്ങി, കടകൾ തോറും കയറിയിറങ്ങുന്നതാണോ സമൂഹ വ്യാപനം തടയാനുള്ള മാർഗം? ഹർത്താൽ ദിനമിതിലും എത്രയോ ഭേദമാണ്! ബിവറേജസടച്ചാൽ വരുമാനം കുറയുമെന്ന ലാഭൈക ദൃക്കായ അങ്ങയുടെ കാഴ്ച്ചപ്പാടിനും ഇരിക്കട്ടെ കയ്യടി👏🏼👏🏼👏🏼 ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരിൽ നിന്ന് ധാർമ്മികത പ്രതീക്ഷിച്ചതാണ് തെറ്റ്.

കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചർച്ച ചെയ്യാൻ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് അടിയന്തരമായി വിളിച്ചു കൂട്ടണം എന്നതാണല്ലോ തോമസ് ഐസകിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് പോരെന്നാണോ ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തി മുൻനിരയിൽ നിൽക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കൾക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല.
തൊഴിലുറപ്പ് തൊഴിലാളികൾക്കും പെൻഷൻകാർക്കുള്ള പണം കൈകളിൽ എത്തിക്കാനുള്ള അധിക സഹായം നൽകണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിർദ്ദേശം പാലിച്ചല്ല കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലൂടെ വ്യക്തമായതാണ്.അതിൽ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ലേ? ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്ക്കുകയാണ് സർക്കാർ ചെയ്തത്. കേന്ദ്ര സർക്കാരിൽ നിന്ന് പണം കിട്ടാത്തത് ഇത്തരം ക്രമക്കേടുകൾ കാരണമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കു പോലും കൃത്യമായി കേന്ദ്ര സർക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്മയുടെ പിതൃത്വം കേന്ദ്ര സർക്കാരിന് മേൽ കെട്ടി വയ്ക്കുകയല്ല ചെയ്യേണ്ടത്!

 

click me!