
ആലപ്പുഴ: കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടിന്‍റെ കാർഷിക പാരമ്പര്യം തൊട്ടറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വജ്രജയന്തി സംഘം . കാർഷിക രീതികളെ പറ്റി കർഷകരിൽ നിന്ന് പഠിച്ചറിഞ്ഞ എൻ സി സി കേഡറ്റുകൾക്ക് തൊഴിലാളികൾ പാടിയ ഞാറ്റുവേലപ്പാട്ടും വഞ്ചിപ്പാട്ടും എല്ലാം പുത്തൻ അനുഭവമായി.
കുട്ടനാടൻ മണ്ണിലേക്കുള്ള സ്വീകരണം തന്നെ കേഡറ്റുകൾക്ക് അവിസ്മരണീയമായി. കേട്ടറിഞ്ഞ കൊയ്തു പാട്ടുകൾ കുട്ടികളുടെ കൺമുന്നിൽ സ്ത്രീ തൊഴിലാളികൾ ഒന്നാന്നായി താളത്തിൽ പാടിക്കൊടുത്തു
പിന്നെ വിദഗ്ദർക്കും കർഷക്കൊപ്പവുമുള്ള ചർച്ചകൾ. കുട്ടനാടിന്‍റെ ചരിത്രവും വർത്തമാനവും ഭാവിയും എല്ലാം ചർച്ചകളിൽ നിറഞ്ഞു. അന്തരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ ജി പത്മകുമാർ, കർഷകനും നടനുമായ കൃഷ്ണപ്രസാദ്, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam