
തൃശൂർ: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ 'കാലനെ' ഇറക്കി പ്രതിഷേധം. തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തിൽ എട്ട് എടുത്തു. എം80 സ്കൂട്ടർ കയറിൽ കെട്ടിവലിച്ചു. ശേഷം കാലൻ 15 വർഷം പഴക്കമുള്ള കാറിന് മുകളിൽ കയറിയിരുന്നു. കാലനെയും കാറിനെയും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കയർ കൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോയി. ഒപ്പം കാറിലൊരു റീത്തും വെച്ചു.
പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ പറയുന്നു. ഡ്രൈവിങ് പഠിക്കാൻ എത്തിയവരും പ്രതിഷേധത്തിനൊപ്പം ചേർന്നു. കാലനായത് പെപ്പിൻ ഡ്രൈവിംഗ് സ്കൂൾ ഉടമ പെപ്പിൻ ജോർജാണ്. ലേണേഴ്സ് ഡ്രൈവിംഗ് സ്കൂൾ ഓണർ ഷിജു മാട്ടിൽ, സാരഥി ഡ്രൈവിംഗ് സ്കൂൾ ഓണർ വിഷ്ണു നാരായണൻ, ആദിത്യ ഡ്രൈവിംഗ് സ്കൂൾ ഓണർ മനോജ് ഗൗരി, ശങ്കര ഡ്രൈവിംഗ് സ്കൂൾ ഓണർ അനിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഇതാണ് പുതിയ മാറ്റങ്ങൾ...
കാർ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം
എച്ചിന് പകരം സിഗ്സാഗ് ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാർക്ക് ചെയ്യുന്നതും ഉൾപ്പെടുത്തി
കയറ്റിറക്കം, റിവേഴ്സ് ടെസ്റ്റിങ്, റിവേഴ്സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണം
കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല
മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം
99 സിസിക്ക് മുകളിലായിരിക്കണം വാഹനം
ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല
ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം
ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം
പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി
പഴക്കം ചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം
കാർ ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
ഡ്രൈവിങ് സ്കൂളിലെ പരിശീലകരായി യോഗ്യതയുള്ളവരെ നിയമിക്കണം.
റെഗുലർ കോഴ്സായി മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായവരായിരിക്കണമെന്നാണ് നിർദേശം
വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ തന്നെ റോഡ് ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു നിർദേശം
ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam