എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചർച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

Published : Jan 29, 2025, 12:58 PM ISTUpdated : Jan 29, 2025, 01:00 PM IST
എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചർച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

Synopsis

കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഒയാസിസ് കമ്പനിയുടെ പ്രവർത്തനങ്ങളെ നോട്ടിലും പുകഴത്തുന്നുണ്ട്.

തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്. മന്ത്രിസഭാ യോഗത്തിൻറെ നോട്ടിലും ഒയാസിസ് കമ്പനിയെ പുകഴ്ത്തുന്നുണ്ട്. എത്ര കിട്ടിയെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു ചോദിക്കുമ്പോൾ വിശദീകരണത്തിനായി ഉച്ചക്ക് 2.45ന് എക്സൈസ് മന്ത്രി വാർ‌ത്താസമ്മേളനം വിളിച്ചു. ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് അനുമതി നൽകാനുള്ള നോട്ട് വരുന്നത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടിൽ മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നു.

കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഒയാസിസ് കമ്പനിയുടെ പ്രവർത്തനങ്ങളെ നോട്ടിലും പുകഴത്തുന്നുണ്ട്. മന്ത്രിസഭാ യോഗം അംഗീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് അനുമതിക്കുള്ള ഉത്തരവിറക്കുന്നത്. ഒരു കമ്പനിക്ക് മാത്രമായുള്ള വഴിവിട്ട സഹായത്തിന്റെ തെളിവാണിതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം, എത്രി കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ ചോദിച്ചു. നയംമാറ്റത്തിന് അനുസരിച്ചാണ് അനുമതി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും എക്സൈസ് മന്ത്രിയും വിശദീകരിക്കുന്നത്.

എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉൽപാദിപ്പിക്കാമെന്നുള്ള നയം മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഒയാസിസിന് ബ്രൂവറിയിലും ഡിസ്റ്റിലറിയിലും അടക്കം സമ്പൂർണ്ണ അനുമതി നൽകിയെന്നും പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. ചർച്ച നടക്കാതെ തീരുമാനമെടത്തതിൽ സിപിഐ അടക്കം എൽഡിഎഫിലെ ഘടകകക്ഷികളിൽ അതൃപ്തി പുകയുമ്പോഴാണ് കാബിനറ്റ് നോട്ട് കൂടി പുറത്തുവരുന്നത്.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബദൽ പാത മുന്നോട്ട് വെച്ച ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി, 'വാക്ക് കേട്ട് ദില്ലിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ പോലും പദ്ധതിയില്ല'
തായ്‌ലൻഡിൽ നിന്നു വിമാനമാര്‍ഗം ലഹരിയെത്തിക്കും, വിദ്യാ‍ർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഇടയിൽ വിൽപന; വന്‍ലഹരി മാഫിയ പിടിയില്‍